ഒരു വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ ആസ്തിയിൽ 26.13 ലക്ഷം രൂപയുടെ വര്‍ധന

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ആസ്തി 26.13 ലക്ഷം രൂപ വർധിച്ച് 2.23 കോടി രൂപയായി. ഇതിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപങ്ങളുടെ രൂപത്തിലാണ്. ഗാന്ധിനഗറിലെ തന്‍റെ ഭൂമിയുടെ വിഹിതം ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ല.

ബോണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ അദ്ദേഹത്തിന് നിക്ഷേപമില്ല. സ്വന്തമായി കാറില്ല. മാർച്ച് 31 വരെ അപ്ഡേറ്റ് ചെയ്ത സ്വത്ത് വിവര പട്ടിക പ്രകാരം 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത വിശദാംശങ്ങൾ അനുസരിച്ച്, 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്‍റെ മൊത്തം ആസ്തി 2,23,82,504 രൂപയാണ്.

2002 ഒക്ടോബറിൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൂന്ന് പേർക്ക് തുല്യമായ ഉടമസ്ഥാവകാശമുള്ള ഒരു റെസിഡൻഷ്യൽ പ്ലോട്ട് വാങ്ങിയിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സർവേ നമ്പർ 401 /എ പ്രകാരം, ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുള്ളതിനാൽ അദ്ദേഹം മറ്റ് രണ്ട് കക്ഷികൾക്ക് സ്വത്ത് സംഭാവന ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us