വൈറസ് വാഹകരെന്ന് മുദ്ര കുത്തുന്നു; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ മടിച്ച് സ്വവർഗാനുരാഗികൾ

മുംബൈ: മങ്കിപോക്സ് വൈറസിന്‍റെ വാഹകരായി മുദ്ര കുത്തുന്നതിനാൽ പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. മുംബൈയിലെ രണ്ട് പുരുഷൻമാർ തങ്ങളുടെ പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും പരിശോധന നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി.

1986 ൽ എയ്ഡ്സ് ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്ക് സ്ഥാപിച്ച ഡോക്ടറാണ് ഇഷ്വാർ ഗിൽഡ. മുംബൈയിലെ കേസ് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവർഗാനുരാഗികളിൽ നിന്ന് ഇനിയും ഉയർന്നേക്കാവുന്ന രോഗ കണക്കുകൾ ഭയന്നും ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരിൽ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതൽ ആളുകൾ ഇത്തരത്തിൽ പിൻവലിയുന്നുണ്ടെന്നും ഗിൽഡ പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യർ പരസ്പരം അടുത്തിടപഴകുമ്പോൾ മങ്കിപോക്സ് പടരുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. മങ്കിപോക്സിനെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾ രോഗത്തിന്‍റെ വ്യാപനത്തിൽ ഗണ്യമായ പങ്ക് വഹിച്ചുവെന്നും പുരുഷ സ്വവർഗാനുരാഗികളിൽ രോഗം കൂടുതൽ പ്രകടമാണെന്നുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts