പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കെെകാര്യം ചെയ്യുന്നതിന് പിഴ ഈടാക്കും

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ഈടാക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരമാണിത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. നിയമലംഘനം വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി 500 രൂപ പിഴ ഈടാക്കണമെന്നാണ് ശുപാർശ. കുറ്റകൃത്യം ആവർത്തിച്ച് ലംഘിക്കപ്പെട്ടാൽ 2,000 രൂപ പിഴയും മൂന്നാമത് പിടിക്കപ്പെട്ടാൽ 2,000 രൂപ പിഴയും ചുമത്തും.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിച്ചെറിയൽ, കത്തിക്കൽ മുതലായവ പോലുള്ള പരിസ്ഥിതിക്ക് ഹാനികരമായ ഏതെങ്കിലും ലംഘനം നടത്തിയാലും പിഴ ഈടാക്കും. പ്ലാസ്റ്റിക് മാലിന്യമുണ്ടാകുക, അശ്രദ്ധമായി സംസ്കരിക്കുക തുടങ്ങിയ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴ ആദ്യം 5,000 രൂപയും രണ്ടാമത് 10,000 രൂപയും മൂന്നാമത് 20,000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 (1) പ്രകാരം തുടർനടപടികൾ സ്വീകരിക്കും.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തും. 50 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കെെവശം വെച്ചാൽ ടണ്ണിന് 5000 പിഴയീടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts