ഫുട്ബോൾ താരങ്ങൾ കഴിക്കാത്ത ബിരിയാണിയുടെ പേരിൽ 43 ലക്ഷം രൂപ തട്ടിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്. ആരാധകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.

ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ (ജെകെഎസ്സി) സംസ്ഥാനത്തെ ഫുട്ബോൾ വികസനത്തിനായി ഫുട്ബോൾ അസോസിയേഷന് (ജെകെഎസ്എ) 50 ലക്ഷം രൂപ നൽകി. എന്നാൽ, ഈ തുക കൈപ്പറ്റിയ അധികൃതർ ഇത് ദുരുപയോഗം ചെയ്തു. ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാനാണ് പണം ചെലവഴിച്ചതെന്ന് അധികൃതർ പറഞ്ഞു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് ഫുട്ബോൾ ടീമിലെ ഒരു കളിക്കാരന് പോലും ബിരിയാണി ലഭിച്ചില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ആരാധകർ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts