മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ നിരവധി  സ്വിഗ്ഗി ഡെലിവറി തൊഴിലാളികൾ ജൂലൈ 21 മുതൽ മെച്ചപ്പെട്ട വേതനവും പ്രോത്സാഹനവും ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. ബെംഗളൂരുവിലുടനീളം വിവിധ ഡെലിവറി തൊഴിലാളി യൂണിയനുകൾ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്, അവരിൽ ഭൂരിഭാഗവും പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ഡെലിവറി ബോയ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. ഡെലിവറി പങ്കാളികൾ അവരുടെ ഡെലിവറി പങ്കാളി ആപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

നിശ്ചിത വേതന പദ്ധതിയില്ലെന്നും ദീർഘദൂരം യാത്ര ചെയ്‌താലും തുച്ഛമായ തുകയാണ് ലഭിക്കുകയെന്നും ഡെലിവറി തൊഴിലാളികൾ ആരോപിച്ചു. “മൂന്നു വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഡെലിവറി പാർട്ണർമാരുടെ അടിസ്ഥാന വേതനം 40 രൂപയായി അവർ വർധിപ്പിക്കേണ്ടതായിരുന്നു, അത് നടപ്പാക്കിയിട്ടില്ല. ഞങ്ങൾ ദിവസവും 300-400 രൂപ പെട്രോൾ വാങ്ങുന്നു, ബാക്കി പണം തികയുന്നില്ല. മുമ്പ് 70-80 കിലോമീറ്റർ സഞ്ചരിച്ചാണ് ഞങ്ങൾ ദൈനംദിന ലക്ഷ്യത്തിലെത്തിയത്, എന്നാൽ ഇപ്പോൾ അത് 140-180 കിലോമീറ്ററാണ്,” അഞ്ച് വർഷമായി സ്വിഗ്ഗി ഡെലിവറി തൊഴിലാളിയായ നാഗഭൂഷൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
[masterslider id="10"]

Related posts