രണ്ട് പേരെ ആക്രമിച്ച കടുവയെ ബന്ദിപ്പൂർ ടൈഗർ റിസർവ് ഉദ്യോഗസ്ഥർ പിടികൂടി

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഗോപാലപുര ഗ്രാമത്തിൽ 10 വയസ്സുള്ള കടുവ രണ്ട് ഗ്രാമീണരെ ആക്രമിക്കുകയും പശുവിനെ കൊല്ലുകയും ചെയ്ത് ഒരു ദിവസം പിന്നിട്ട ശേഷം, ഞായറാഴ്ച രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ (ബിടിആർ) വനം ജീവനക്കാർ വാഴത്തോത്തിൽ ഒളിച്ചിരുന്ന കടുവയെ പിടികൂടുന്നതിൽ വിജയിച്ചു.

പ്രദേശത്ത് കനത്ത മഴ പെയ്തിട്ടും പോലും കടുവയെ പിടികൂടാൻ വനപാലകർ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് പിടികൂടിയ കടുവയെ ബിടിആർ വെറ്ററിനറി ഡോക്ടർ മിർസ വസീം, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി) ടൈഗർ റിസർവ് വെറ്ററിനറി ഡോക്ടർ മുസീബ് റഹ്മാൻ എന്നിവർ കടുവയെ മയക്കു വെടി വെക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പിന്നീട് കടുവയെ പിടികൂടി വനപാലകരുടെ വാഹനത്തിൽ കയറ്റി.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ രാവിലെ 6 മണിക്ക് ആരംഭിച്ചതായും ഏകദേശം 8.45 ഓടെ കടുവയെ ശാന്തമാക്കിയതായും ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us