മേക്കേദാതു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്‌നാട് അയച്ച കത്ത്: പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച മേക്കേദാതു പദ്ധതിക്കെതിരായ തമിഴ്‌നാടിന്റെ എതിർപ്പ് “നിയമവിരുദ്ധമാണ്” എന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (CWMA) സംസ്ഥാനത്തിന് അനുമതി നൽകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അയച്ച കത്തോട് പ്രതികരിക്കുകയായിരുന്നു ബൊമ്മൈ. ജൂൺ 17ന് നടക്കുന്ന യോഗത്തിൽ കർണാടകയിലെ മേക്കേദാതു പദ്ധതി ചർച്ച ചെയ്യുന്നതിൽ നിന്ന് സിഡബ്ല്യുഎംഎയെ തടയാൻ മോദിയുടെ ഇടപെടൽ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.

‘തമിഴ്‌നാട് പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയാണെന്നും അവരുടെ ആവശ്യം നിയമവിരുദ്ധവും ഫെഡറൽ വിരുദ്ധവുമാണെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഇതൊരു രാഷ്ട്രീയ സ്റ്റണ്ടാണെന്നും കാവേരി വിഷയത്തിൽ തമിഴ്‌നാട്ടിൽ ഇത്തരം സ്റ്റണ്ടുകൾ എപ്പോഴും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ അപേക്ഷ കേന്ദ്രം പരിഗണിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

തമിഴ്‌നാട്ടിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ബെംഗളൂരുവിലേക്ക് 4.75 ടിഎംസി വെള്ളം ഉപയോഗിക്കുന്നതിനുമായി ഒരു ബാലൻസിങ് റിസർവോയർ നിർമ്മിക്കുന്നതാണ് മേക്കേദാട്ടു പദ്ധതി. 400 മെഗാവാട്ട് ജലവൈദ്യുത നിലയവും ഇത് നിർദ്ദേശിക്കുന്നുണ്ട്. കാവേരി വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ മാത്രമായി സിഡബ്ല്യുഎംഎയുടെ പ്രവർത്തനം പരിമിതമാണെന്നും അതിന് മറ്റൊരു വിഷയവും പരിഗണിക്കാനാകില്ലെന്നും മോദിക്ക് കത്തെഴുതി സ്റ്റാലിൻ പറഞ്ഞു. വിഷയം സബ് ജുഡീസിന്റെ പരിധിയിലാണെന്നും തമിഴ്‌നാടിന്റെ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) അംഗീകാരത്തിനായി കേന്ദ്ര ജല കമ്മീഷനും ജലശക്തി മന്ത്രാലയവും വിഷയം സിഡബ്ല്യുഎംഎയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി യോഗങ്ങൾ നടന്നിട്ടുണ്ടെന്നും അന്തിമയോഗം വരുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts