ജെഡി(എസ്) അംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് ഹാസനിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളൂരു : ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയ ജെഡിഎസ് അംഗം സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം പ്രശാന്ത് നാഗരാജിന്റെ (40) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്ന ഹാസൻ സർക്കാർ ആശുപത്രിക്ക് സമീപം പോലീസ് സുരക്ഷ ശക്തമാക്കി.

ജനതാദൾ(എസ്) അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാട്ടിൻകെരെ മാർക്കറ്റിലെ പൂ, പച്ചക്കറി, പഴം കച്ചവടക്കാരും വ്യാപാരികളും സ്വമേധയാ ബന്ദ് ആചരിച്ചു. മാർക്കറ്റിലെ മർച്ചന്റ്സ് അസോസിയേഷൻ കൊലപാതകത്തെ അപലപിച്ചു.

ബുധനാഴ്ച വൈകിട്ടാണ് പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ വാർഡ് 16-ലെ കൗൺസിൽ അംഗമായ പ്രശാന്തിനെ നാലംഗസംഘം ക്രൂരമായി വെട്ടിക്കൊന്നത്. ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാളെ ഓട്ടോയിലെത്തിയ സംഘം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അക്രമികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഹാസൻ പോലീസ് മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്, കൂടാതെ അന്വേഷണത്തിനും സുരക്ഷാ ഡ്യൂട്ടിക്കുമായി അയൽ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, ആശുപത്രി കാമ്പസ് സന്ദർശിച്ച മുൻ മന്ത്രി എച്ച്‌ഡി രേവണ്ണ സംഭവത്തിന് ഉത്തരവാദികളായ ഒരു വിഭാഗം പോലീസുകാരെ വിമർശിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us