കമിതാക്കളെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഞായറാഴ്ച കമിതാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. യശ്വന്ത് (23), ജ്യോതി (23) എന്നിവരാണ് മരിച്ചത്. ‘തങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെന്ന്’ പറഞ്ഞ്
കുടുംബങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കുന്നതിന് പോലീസ് മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുമെന്നും അറിയിച്ചു.

ബെംഗളൂരുവിലെ ആർടി നഗർ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തിയാണ് യുവാവിന്റെയും യുവതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

മൂന്ന് ദിവസം മുമ്പ് ഇവർക്കെതിരെ ബെംഗളൂരുവിലെ ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയ് 21-ന് ഹുസൈൻ എന്ന കച്ചവടക്കാരനിൽ നിന്ന് കാർ വാടകയ്‌ക്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts