കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥ പിടിയിൽ

ബെംഗളൂരു: വ്യവസായിയിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടിയതായി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറിയിച്ചു.

ഒരു സുഹൃത്തുമായി സഹകരിച്ച് തുറക്കാൻ ശ്രമിച്ച പുതിയ സ്റ്റോറിന്റെ ജിഎസ്ടി സർട്ടിഫിക്കറ്റിനായി ഓൺലൈനായി അപേക്ഷിച്ച ഹാർഡ്‌വെയർ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ബിസിനസുകാരനോട് ഇന്ദിരാനഗറിൽ ജോലി ചെയ്യുന്ന പ്രിയങ്ക ജിസി എന്ന ഉദ്യോഗസ്ഥയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ഓൺലൈൻ അപേക്ഷയിൽ തെറ്റായ പിൻ കോഡാണ് വ്യവസായി നൽകിയിരുന്നത്. അപേക്ഷ പരിഗണിക്കാനും പിൻ കോഡ് ശരിയാക്കാനും സർട്ടിഫിക്കറ്റ് നൽകാനും 10,000 രൂപയാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. കൽകെരെ മഞ്ജുനാഥ് നഗർ സ്വദേശിയായ വ്യവസായി ആദ്യം പണം നൽകാൻ വിസമ്മതിച്ചെങ്കിലും ഉദ്യോഗസ്ഥ 10,000 ത്തിൽ നിന്നും വിലപേശി അത് 3000 രൂപയാക്കി കുറിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ അറിയാതെ വ്യവസായി എസിബിയിൽ പരാതിപ്പെടുകയായിരുന്നു.

എസിബിയിലെ നിർദേശപ്രകാരം പ്രിയങ്കയുടെ ഓഫീസിലെത്തിയ വ്യവസായി ഉദ്യോഗസ്ഥയ്ക്ക് 3000 രൂപ നൽകി. എസിബി ഉദ്യോഗസ്ഥർ യുവതിയെ കയ്യോടെ പിടികൂടി പണം പിടിച്ചെടുത്തു. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി എസിബി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts