കരാറുകാരന്റെ മരണം: ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ 24 മണിക്കൂർ ധർണ നടത്തി

ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഘരാവോ (തടങ്കലിൽ വെക്കാൻ) ചെയ്യാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തുടർന്ന് വിധാനസൗധയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ 24 മണിക്കൂർ നീണ്ട സമരം വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും.

പണികൾക്കായി കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ ആത്മഹത്യ ചെയ്ത പാട്ടീലിനോട് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാരും ഞാനും ധർണയിലിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ അറിയിച്ചു. കൂടാതെ നേരത്തെ ആസൂത്രണം ചെയ്തതുപോലെ വെള്ളിയാഴ്ചയല്ല, ശനിയാഴ്ച മുതലാകും ജില്ല തിരിച്ചുള്ള പ്രതിഷേധം ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പാട്ടീൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുകയ്ക്ക് പുറമെ പാട്ടീലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ബൊമ്മെ ഒരു കോടി രൂപ ധനസഹായം നൽകണമെന്നും ശിവകുമാർ പറഞ്ഞു. പാട്ടീലിന്റെ ഭാര്യക്ക് അനുകമ്പയുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകണമെന്നും സർക്കാർ നിയമിക്കുന്നത് വരെ അവർക്ക് ജോലി നൽകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts