കന്നഡയിൽ മാത്രം സംസാരിച്ചതിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു

ബെംഗളൂരു : കന്നഡയിൽ മാത്രം സംസാരിച്ചതിന്റെ പേരിൽ ഒരു ദളിത് യുവാവിനെ മുസ്ലീം യുവാക്കൾ കൊലപ്പെടുത്തിയെന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു. എന്നാൽ ചന്ദ്രു എന്ന 22കാരൻ റോഡപകടത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കലാശിച്ചതെന്നും സംസാരിക്കുന്ന ഭാഷയെച്ചൊല്ലി അല്ലെന്നും പോലീസ് വ്യക്തമാക്കി.

ഏപ്രിൽ 5 ചൊവ്വാഴ്‌ച അർധരാത്രി ചന്ദ്രുവും സുഹൃത്ത് സൈമൺ രാജും മൈസൂരു റോഡിലെ ഒരു ഭക്ഷണശാലയിൽ പോയി കോട്ടൺപേട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുകണ്ട് ക്ഷുഭിതനായ മറ്റൊരു ബൈക്ക് യാത്രികൻ ഷാഹിദ്, സംഭവം വാക്കേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. വഴക്കിനിടെ ഷാഹിദ് കത്തിയെടുത്ത് ചന്ദ്രുവിന്റെ തുടയിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചന്ദ്രുവിനെ നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

എന്നാൽ, മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശത്തുകൂടിയാണ് ചന്ദ്രു വാഹനമോടിക്കുന്നതെന്നും ഉറുദുവിൽ സംസാരിക്കാൻ അക്രമികൾ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിൽ കലാശിച്ചതെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ആരോപിച്ചിരുന്നു. “അവർ തന്നെ ക്രൂരമായി മനുഷ്യത്വരഹിതമായി കുത്തുമ്പോൾ തനിക്ക് കന്നഡ ഒഴികെ മറ്റൊരു ഭാഷയും അറിയില്ലെന്ന് ചന്ദ്രു പറഞ്ഞതായി അദ്ദേഹം പറഞ്ഞു,” ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
[masterslider id="10"]

Related posts