റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റബോധം വേട്ടയാടുന്നു; ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരു റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം, ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോഴെല്ലാം കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി.

കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, അശ്വിന്റെ മരണം പരാമർശിക്കുകയും 15 ദിവസത്തിനകം എല്ലാ പ്രധാന റോഡുകളിലെയും കുഴികൾ നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) ആവശ്യപ്പെടും ചെയ്തു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കോടതി പൗരസമിതിയോട് പറഞ്ഞു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിൽ മൂന്ന് ദിവസത്തിനകം റോഡ് സർവേ നടത്താനും ബിബിഎംപിയോട് കോടതി നിർദേശിച്ചു. പൗരസമിതിക്ക് മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു. ഇതിനുശേഷം, കാലതാമസം കൂടാതെ, അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കുഴികൾ നികത്തുന്ന ജോലികൾ ഏറ്റെടുക്കണം. ഇക്കാര്യത്തിൽ പൗര ഏജൻസി ഒഴികഴിവ് പറഞ്ഞുകൊണ്ടേയിരിക്കരുത്, ബെഞ്ച് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts