കപാലീശ്വർ ക്ഷേത്രത്തിൽ രാത്രി നീണ്ടുനിൽക്കുന്ന മഹാശിവരാത്രി ആഘോഷങ്ങൾ; എതിർപ്പുമായി വിസികെ

ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പിനെതിരെ കപാലീശ്വർ ക്ഷേത്രത്തിൽ രാത്രി നീണ്ടുനിൽക്കുന്ന ശിവരാത്രി ഉത്സവം നടത്തുന്നതിനെതിരെ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) രംഗത്തെത്തി.

മതപരമായ ഉത്സവം നടത്തുന്നത് അപകടകരമാണെന്ന് വിസികെ മുതിർന്ന നേതാവ് വന്നിയ അരശു വെള്ളിയാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.

തമിഴ്‌നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പ് ക്ഷേത്രഭരണത്തിന്റെ പ്രത്യേക വകുപ്പാണെങ്കിലും മാനേജ്‌മെന്റ് സംവിധാനത്തിന്റെ മേൽനോട്ടത്തിൽ മാത്രം ഒതുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത ഉയർത്തി അധികാരത്തിൽ വന്ന ഡിഎംകെ സർക്കാർ ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണോ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us