അച്ഛന്റെ കൊലപാതക കേസിൽ മകന്റെ നിർണായക മൊഴി; അമ്മയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്, അപസ്മാരം മൂലം മരിച്ചതെന്നു കരുതിയ രാഘവേന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്റെ നിർണായക മൊഴിയിൽ അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

10 വയസ്സുള്ള കുട്ടിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. ദൊഡ്ഡബല്ലാപുര സ്വദേശികളായ ഷൈലജ (30), അമ്മ ലക്ഷ്മിദേവമ്മ (50), കാമുകൻ ഹനുമന്ത (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം

കൈത്തറി നെയ്ത്തുകാരനായിരുന്ന രാഘവേന്ദ്ര എൻ കടുത്ത അപസ്മാരം ബാധിച്ച് ഡിസംബർ 27ന് മരിച്ചതെന്നാണ് ശൈലജ കുടുംബാംഗങ്ങൾക്കും പോലീസിനും നൽകിയ വിവരം. ഭാര്യ നൽകിയ വിവരം വിശ്വസിച്ച്, വീട്ടുകാർ അന്തിമ ചടങ്ങുകൾ നടത്തിയെങ്കിലും പിന്നീട്, രാഘവേന്ദ്രയുടെ ഇളയ സഹോദരൻ ചന്ദ്രശേഖറിന് ശൈലജയുടെ നീക്കങ്ങളിൽ സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, ഡിസംബർ 29 ന് ചന്ദ്രശേഖർ രാഘവേന്ദ്രയുടെ മകനുമായി സംസാരിച്ചപ്പോൾ പിതാവിനെ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us