ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത്; മൂന്നാമത്‌ കടൽ പരീക്ഷണയാത്ര തുടങ്ങി

കൊച്ചി: ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ വിക്രാന്തിന്റെ മൂന്നാമത്‌ പരീക്ഷണയാത്ര ആരംഭിച്ചു. പരീക്ഷണയാത്ര രണ്ടാഴ്ച നീണ്ടുനിൽക്കും. കപ്പലിന്റെ പ്രവർത്തനം, സാങ്കേതികത്തികവ്‌ തുടങ്ങിയവ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

നേവൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിക്കൽ ലബോറട്ടറിയിലെയും ഡിആർഡിഒയിലെയും ശാസ്‌ത്രജ്ഞരാണ്‌ പരിശോധിക്കുന്നത്‌. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവും അടുത്തിടെ വിക്രാന്ത്‌ സന്ദർശിച്ചിരുന്നു.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

നേരത്തേ രണ്ടുതവണ കപ്പൽ കടലിൽ പരീക്ഷണയാത്ര നടത്തി. 2021 ആഗസ്‌തിലായിരുന്നു ആദ്യയാത്ര. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രണ്ടാമത്തെ യാത്രയും നടത്തി. ഇന്ത്യൻ നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാലയാണ്‌ വിമാനവാഹിനി നിർമിക്കുന്നത്‌. മിഗ്‌ 29 കെ പോർവിമാനങ്ങൾ, വിവിധതരം ഹെലികോപ്‌റ്ററുകൾ തുടങ്ങിയവയാകും വിക്രാന്ത്‌ വഹിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts