ബെംഗളൂരു തടാകങ്ങളുടെ മോശം പരിപാലനം ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി.

ബെംഗളൂരു: ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മയും ജലസ്രോതസ്സുകളിലേക്ക് മലിനജലം കയറുന്നതും ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി (സിഎംസി) അംഗങ്ങൾ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി.

സ്ഥിരമായി യോഗങ്ങൾ നടത്തുന്ന സി.എം.സി വെള്ളിയാഴ്ച ദേശീയ ഹരിത ട്രൈബ്യൂണൽ മോണിറ്ററിംഗ് കമ്മിറ്റിയിലെ മുൻ അംഗങ്ങളെ ഉൾപ്പെടുത്തി, അവരുടെ ഫീഡ്‌ബാക്ക് നൽകാനും രണ്ട് പ്രധാന ജലാശയങ്ങളുടെ ഭൂഗർഭ സ്ഥിതി വിലയിരുത്താനുമായാണ് മീറ്റിംഗ് കൂടിയത്. ഉദ്യോഗസ്ഥർ, വിദഗ്ധർ, പൗരന്മാർ എന്നിവരുടെ ഫീൽഡ് പരിശോധനയ്ക്ക് ശേഷം വർത്തൂർ തടാകത്തിന് സമീപം ഫിസിക്കൽ, വെർച്വൽ മോഡിലാണ് യോഗം നടന്നത്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

വർത്തൂർ തടാകത്തിലും കോലാറിലേക്ക് ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്ന ചാനലുകളിലും ഫെൻസിങ് ജോലികൾ പൂർത്തിയായിട്ടില്ലെന്നും ജലത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്നും യോഗത്തിൽ സിഎംസി അംഗങ്ങൾ നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ് ചൂണ്ടിക്കാട്ടി. എൻജിടി ഉത്തരവുകൾ ഇപ്പോഴും ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും കർശന നടപടി ആവശ്യപ്പെട്ട് വിഷയം എൻജിടിയെ അറിയിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ അടുത്ത ആശയവിനിമയം ജനുവരി ആറിന് നടക്കുമെന്ന് രാകേഷ് സിംഗ് അറിയിച്ചു.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

എന്നാൽ അംബേദ്കർ നഗറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവേ വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഫെൻസിങ് നടത്തേണ്ടതുണ്ടെന്നും ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. “എൻജിടി രൂപീകരിച്ച കമ്മിറ്റിയുടെ അഭാവത്തിൽ, സിഎംസി സജീവമായി പ്രവർത്തിക്കുകയും തടാകങ്ങളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts