കോവിഡ് -19 ചികിത്സയ്ക്ക് ശേഷം കമൽഹാസൻ ആശുപത്രി വിട്ടു.

KAMAL HASAN

ചെന്നൈ: രണ്ടാഴ്ചത്തെ കോവിഡ് -19 ചികിത്സയ്ക്ക് ശേഷം കമൽഹാസൻ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിൽ നിന്ന് ഇന്ന് ഡിസംബർ 4 ന് ഡിസ്ചാർജ് ചെയ്തു. കമൽഹാസൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഡിസ്ചാർജ് ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ, തന്റെ ഡോക്ടർമാർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അവരുടെ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി അറിയിച്ചുകൊണ്ട് കമൽ ഹാസൻ തമിഴിൽ ഒരു പ്രത്യേക കുറിപ്പും പങ്കിട്ടു,

നവംബർ 22 നാണ് കമൽഹാസനെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബറിലാണ് താരം യുഎസിലെ ചിക്കാഗോയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോൾ ചെറിയ ചുമ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്നു രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികത്സയിലായിരുന്നു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

അസുഖം ബേധം ആയതോടെ ഡിസംബർ നാലിന് കമൽഹാസൻ ആശുപത്രി വിട്ടു. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ആശുപത്രിക്ക് പുറത്ത് തന്നെ ചികിത്സിച്ച ഡോക്ടർമാരോടൊപ്പം ഫോട്ടോ എടുക്കുകയും.
താൻ വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് താരം തമിഴിൽ ഒരു പ്രസ്താവനയും പങ്കുവെക്കുകയും ചെയ്തു. “മുൻകരുതലുകൾ കഴിയുന്നത്ര സംരക്ഷിക്കും” എന്നാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ചികിൽസിച്ചു ഡോക്ടര്സിനു പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നാം തമിഴർ പാർട്ടി നേതാവ്, സീമാൻ, പട്ടാളി മക്കൾ പാർട്ടിയുടെ അൻബുമണി രാമദാസ്, പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി എന്നിവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി തുർന്ന് തനിക്കുവേണ്ടി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കമൽഹാസൻ കുറിപ്പ് അവസാനിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts