പണിക്കുപോകാൻ വീട്ടുകാർ നിർബന്ധിച്ചു; 17 കാരി നാല് കുടുംബാഗങ്ങളെ കൊലപ്പെടുത്തി

ബെംഗളുരു; പണിക്കുപോകാൻ നിർബന്ധിച്ചതിൽ വൈരാഗ്യം മൂത്ത് 17 വയസുകാരി കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ നാലുപേരെ. കൊല നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ പിടികൂടിയത്.

ചിത്രദുർഗയിലാണ് സംഭവം. തിപ്പനായിക് (45), ഭാര്യ സുധാഭായി (40), മകൾ രമ്യ(16), ഗുന്ദീഭായി (80) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ രാഹുലും വിഷം ഉള്ളിൽ ചെന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. വെറുതെയിരിയ്ക്കുന്ന പെൺകുട്ടിയോട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകണമെന്ന് സ്ഥിരമായി പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടിക്ക് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

തിപ്പ നായിക്കിന്റെ മൂത്ത മകളാണ് ക്രൂര കൊലപാതകം നടത്തിയത്. റാഗി ഭക്ഷണത്തിലാണ് വിഷം കലർത്തി നൽകിയത്. സംഭവ ദിവസം കൂലിപ്പണികഴിഞ്ഞെത്തിയ അമ്മ റാഗി ഉപയോഗിച്ച് അത്താഴം തയ്യാറാക്കി, ഇതിനിടെ കറന്റ് പോയ സമയത്താണ് പെൺകുട്ടി വിഷം കലർത്തി നൽകിയത്.

സംഭവ ദിവസം ഈ പെൺകുട്ടി മാത്രം അത്താഴം കഴിക്കാതിരുന്നതിൽ പോലീസിന് ആദ്യം തന്നെ സംശയം തോന്നിയിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍
[masterslider id="10"]

Related posts

Click Here to Follow Us