കോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു തുടങ്ങിയത് കൊണ്ടും കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന നൂറുകണക്കിന് കിടക്കകളിൽ രോഗികൾ ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു.

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (ബിഎംസിആർഐ) കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയിരുന്ന 700 കിടക്കകളിൽ 550 കിടക്കകൾ കോവിടുമായി ബന്ധമില്ലാത്ത മറ്റ് രോഗികൾക്കായി മാറ്റി വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

ജൂൺ 21 ന് ശേഷം പുതിയ കോവിഡ് രോഗികൾ ആരും എത്തിച്ചേരാത്ത സാഹചര്യത്തിലും നിലവിൽ 47 കോവിഡ് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത് എന്നതും അധികൃതരെ പുതിയ തീരുമാനത്തിലേക്ക് നയിക്കുന്നു.

ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും വിദ്യാർഥികളും അധ്യാപകരും ഡോക്ടർമാരും കോവിഡ് ഇതര ചികിത്സകൾക്ക് ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉത്സുകരാണെന്നും ബി എം സി ആർ ഐ ഡയറക്ടർ ഡോക്ടർ സി ആർ ജയന്തി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
[masterslider id="10"]

Related posts