സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും

ബെംഗളൂരു: സർവീസ്‌നിരക്ക് വർധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും.

വാക്സിനെടുക്കുമ്പോൾ ഈടാക്കുന്ന സർവീസ്‌നിരക്ക് 100 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നത് 300 രൂപ സർവീസ് നിരക്ക് ഈടാക്കാനുള്ള അനുമതിയാണ്.

വാക്സിൻ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാനും ഇവ ആശുപത്രികളിലെത്തിക്കാനും വാക്സിനേഷൻകേന്ദ്രങ്ങൾ അണുവിമുക്തമാക്കാനുമുള്ള ചെലവായാണ് പ്രത്യേകം തുക ഈടാക്കുന്നത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

നിലവിൽ ഒരുഡോസ് കോവിഷീൽഡ് വാക്സിന് 850 രൂപമുതൽ 1100 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടത്. കോവാക്സിനും സ്പുട്‌നിക് വാക്സിനും 1250 രൂപയും ഈടാക്കും.

സ്പുട്‌നിക് വാക്‌സിൻ
മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതിനാൽ വാക്സിന്റെ വിലയായ 995 രൂപയ്ക്കൊപ്പം ജി.എസ്.ടി. അടക്കം 255 രൂപ അധികം നൽകണം. അപ്പോളോ ആശുപത്രിയിൽ മാത്രമാണ് സ്പുട്‌നിക് വാക്സിൻ ലഭിക്കുന്നത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

http://88t.8a2.myftpupload.com/archives/67218

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts