സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും

ബെംഗളൂരു: സർവീസ്‌നിരക്ക് വർധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും.

വാക്സിനെടുക്കുമ്പോൾ ഈടാക്കുന്ന സർവീസ്‌നിരക്ക് 100 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നത് 300 രൂപ സർവീസ് നിരക്ക് ഈടാക്കാനുള്ള അനുമതിയാണ്.

വാക്സിൻ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാനും ഇവ ആശുപത്രികളിലെത്തിക്കാനും വാക്സിനേഷൻകേന്ദ്രങ്ങൾ അണുവിമുക്തമാക്കാനുമുള്ള ചെലവായാണ് പ്രത്യേകം തുക ഈടാക്കുന്നത്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

നിലവിൽ ഒരുഡോസ് കോവിഷീൽഡ് വാക്സിന് 850 രൂപമുതൽ 1100 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടത്. കോവാക്സിനും സ്പുട്‌നിക് വാക്സിനും 1250 രൂപയും ഈടാക്കും.

സ്പുട്‌നിക് വാക്‌സിൻ
മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതിനാൽ വാക്സിന്റെ വിലയായ 995 രൂപയ്ക്കൊപ്പം ജി.എസ്.ടി. അടക്കം 255 രൂപ അധികം നൽകണം. അപ്പോളോ ആശുപത്രിയിൽ മാത്രമാണ് സ്പുട്‌നിക് വാക്സിൻ ലഭിക്കുന്നത്.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

http://88t.8a2.myftpupload.com/archives/67218

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts