ബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത്  ബെംഗളൂരു മഹാനഗര പാലികെക്കും  (ബിബിഎംപി) നിർദേശം നൽകി.

മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ  മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള  നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജില്ലാ പഞ്ചായത്തുകളുടെ സി  ഒ മാർക്കും ബി ബി എം പി ചീഫ് കമ്മീഷണർക്കും നിർദ്ദേശം നൽകിയത്.

  ബെംഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

കെ പി എം ഇ ആക്റ്റ് 2007 ലെ ഉപവകുപ്പ് 6, സെക്ഷൻ 11 എന്നിവ പ്രകാരം മൃതദേഹം കൈമാറുന്ന സമയത്ത് ബിൽ കുടിശ്ശിക അടയ്ക്കാൻ ഒരു ആശുപത്രിക്കും നിർബന്ധിക്കാൻ സാധിക്കില്ല . ബിൽ കുടിശ്ശിക ചൂണ്ടിക്കാട്ടി മരണപ്പെട്ടയാളുടെ മൃതദേഹം തടയാനും കഴിയില്ല,” എന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം തമിഴ്‌നാടിന് വിട്ടുകൊടുക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts