ആകെ ഡിസ്ചാർജ് 15 ലക്ഷത്തിന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 41779 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35879 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.86 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 35879 ആകെ ഡിസ്ചാര്‍ജ് : 1510557 ഇന്നത്തെ കേസുകള്‍ : 41779 ആകെ ആക്റ്റീവ് കേസുകള്‍ : 598605 ഇന്ന് കോവിഡ് മരണം : 373 ആകെ കോവിഡ് മരണം : 21085 ആകെ പോസിറ്റീവ് കേസുകള്‍ : 2130267 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41%;കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

100 കോടിക്ക് വാക്സിൻ വാങ്ങാൻ മുൻകൈയെടുത്ത് കർണാടക കോൺഗ്രസ്

ബെംഗളൂരു: കർണാടക കോൺഗ്രസ് നിർമാതാക്കളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. We have Rs.100 cr plan to begin with: 90 cr from Congress MLA/MLC funds & 10 cr as per @INCKarnataka's commitment from party funds.More shall be raised from public donations & by tying up with hospitals& clinics to administer jabs.#LetCongressVaccinate#Congress100CrorePlan3/7 — DK Shivakumar (@DKShivakumar) May 14,…

Read More

നഗരത്തിൽ ഒഴിവായത് മറ്റൊരു വൻ ഓക്സിജൻ ദുരന്തം; രക്ഷപെട്ടത് 30 ജീവനുകൾ

ബെംഗളൂരു: കഴിഞ്ഞയാഴ്ച ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ മറ്റൊരു ഓക്സിജൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമയോചിതമായ ഇടപെടലിലൂടെ സോനു സൂദിന്റെ NGOയും പോലീസും ചേർന്നാണ് നഗരത്തിലെ ശ്രേയസ് ഹോസ്പിറ്റലിൽ മറ്റൊരു വൻ ഓക്സിജൻ ദുരന്തം ഒഴിവാക്കിയത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ശ്രേയസ് ഹോസ്പിറ്റലിൽ ബുധനാഴ്ച്ച രാത്രി 10.50ഓടെയാണ് ഓക്സിജൻ യൂണിറ്റിലുണ്ടായ ചോർച്ച ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ സമയത്ത് 30 കോവിഡ് രോഗികളാണ് ഓക്സിജന്റെ സഹായത്തോടെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഓക്സിജൻ ചോർച്ച…

Read More

ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ?; സദാനന്ദ ഗൗഡ

ബെംഗളൂരു: സർക്കാരിനോട് കോടതി നിർദ്ദേശിച്ച പ്രകാരം വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരിലുള്ളവർ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. വാക്സിൻ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. “രാജ്യത്ത് എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിൻ നൽകണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ തൂങ്ങി മരിക്കണോ” – സദാനന്ദ ഗൗഡ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പ്രായോഗികമായി, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്.…

Read More

സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ലോക്ക്ഡൗൺ മെയ് 24ന് ശേഷവും നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. സംസ്ഥാനത്തെ കോവിഡ് പൊസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തത് മൂലവും ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നത് കാരണവുമാണ് ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. ജൂൺ ആദ്യ വാരത്തോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും വളരെ കരുതലോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്ന് വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകി. കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 10%ത്തിന് മുകളിലാണെങ്കിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐ. സി.എം.ആർ. ഡയറക്ടർ ഡോ. ബൽറാം…

Read More

കോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.

ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…

Read More

കോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ‌ ഐ‌ എസ് ‌സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…

Read More

എസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.

ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ  രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും ഈ തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.…

Read More

രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി

ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ  മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ  ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…

Read More
Click Here to Follow Us