നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി

ബെംഗളൂരു: നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി. ഉള്ളാലിലെ നഴ്‌സിങ് കോളേജിലണ് 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് മന്ത്രി കെ. സുധാകർ. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്നും കോവിഡ് ഏതുതരത്തിലാണ് വ്യാപിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദക്ഷിണകന്നഡ ജില്ലയിലെ ആലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് അടച്ചു. കോളേജ് നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. പനി ലക്ഷണമുണ്ടായിരുന്ന ആറു വിദ്യാർഥികളെ പരിശോധിച്ചതോടെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

തുടർന്ന് നടന്ന പരിശോധനയിൽ 43 വിദ്യാർഥികൾക്ക് കൂടി കോവിഡ് ബാധിച്ചെന്ന് കണ്ടെത്തി. മറ്റു വിദ്യാർഥികളെ കോളേജിനുള്ളിൽ തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരീക്ഷയെഴുതുന്നതിനാണ് വിദ്യാർഥികൾ കേരളത്തിൽനിന്ന് ഉള്ളാലിലെ കോളേജിൽ തിരികെയെത്തിയത്. കോളേജ് അടച്ചതോടെ ഫെബ്രുവരി എട്ടിന് നടക്കാനിരുന്ന പരീക്ഷയും മാറ്റിവെച്ചു. കേരളത്തിൽനിന്ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന.

  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

പല വിദ്യാർഥികളും ആന്റിജൻ റിസൾട്ടുമായാണ് എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികൾക്ക് ആർ.ടി.പി.സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
[masterslider id="10"]

Related posts

Click Here to Follow Us