അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം; കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്!!

ബെംഗളൂരു: അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയെ ദക്ഷിണ കന്നഡ പുത്തൂരിൽനിന്ന്‌ നാലേകാൽ മണിക്കൂറുർ കൊണ്ടാണ് ബെംഗളൂരുവിലെത്തിച്ചത്.

സക്‌ലേഷ്പുര സ്വദേശിയായ സഹന(22)യെയാണ് പുത്തൂർ മഹാവീർ ആശുപത്രിയിൽനിന്ന് റോഡുമാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജിലെത്തിച്ചത്. നാലേകാൽ മണിക്കൂറിനിടെ 408 കിലോമീറ്ററാണ് ആംബുലൻസ് പിന്നിട്ടത്. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് സഹനയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

അഞ്ചുമണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തിക്കാനായിരുന്നു ആശുപത്രിയിൽനിന്നു ലഭിച്ച നിർദേശം. രാവിലെ 11.15-ന് പുത്തൂരിൽനിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചകഴിഞ്ഞ് 3.20-ന് ബെംഗളൂരുവിലെത്തി. ഉപ്പിനങ്ങാടി, ബെൽത്തങ്ങാടി, ചാർമഡിചുരം, ബേലൂർ, ഹാസൻ, നെലമംഗല വഴിയായിരുന്നു യാത്ര.

വിവിധ സംഘടനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഗതാഗതതടസ്സങ്ങൾ മാറ്റി സുഗമമായ പാതയൊരുക്കിയിരുന്നു. ആംബുലൻസ് ഡ്രൈവർ മംഗളൂരു സ്വദേശി ഹനീഫിനൊപ്പം കെ.എം.സി.സി. പ്രവർത്തകരായ സലിം, സയിദ് അഫാം തങ്ങൾ തുടങ്ങിയവരാണ് രോഗിയെ നഗരത്തിലേത്തിക്കാൻ നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts