കൈക്കൂലി കേസിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും വിരമിച്ച ഇൻസ്പെക്ടറും പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1,80,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും കൂട്ടാളിയായ റിട്ടയേഡ് ലേബർ ഇൻസ്പെക്ടറും അഴിമതിവിരുദ്ധ സേനയുടെ പിടിയിലായി.

കോളാർ ജില്ലയിലെ മാളൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം 2017 നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിലേക്കായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ സന്തോഷ് ഇപ്പരാഗി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ചർച്ചയ്ക്കൊടുവിൽ സമ്മതിച്ച 1,80,000 രൂപ കൈമാറുന്നതിനടയിലാണ് സന്തോഷ് ഇപ്പരാഗിയും കൂട്ടാളിയായ മുൻ ലേബർ ഇൻസ്പെക്ടർ ശിവകുമാറും അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts