കൈക്കൂലി കേസിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും വിരമിച്ച ഇൻസ്പെക്ടറും പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1,80,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും കൂട്ടാളിയായ റിട്ടയേഡ് ലേബർ ഇൻസ്പെക്ടറും അഴിമതിവിരുദ്ധ സേനയുടെ പിടിയിലായി.

കോളാർ ജില്ലയിലെ മാളൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം 2017 നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിലേക്കായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ സന്തോഷ് ഇപ്പരാഗി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ചർച്ചയ്ക്കൊടുവിൽ സമ്മതിച്ച 1,80,000 രൂപ കൈമാറുന്നതിനടയിലാണ് സന്തോഷ് ഇപ്പരാഗിയും കൂട്ടാളിയായ മുൻ ലേബർ ഇൻസ്പെക്ടർ ശിവകുമാറും അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts