500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ

ബെംഗളൂരു: 500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ. എച്ച്എംടി ലേയൗട്ട് നിവാസിയായ അബ്ദുൽ ബഷീർ 67. അദ്ദേഹത്തിന്റെ ഭാര്യ അനീസ ഫാത്തിമ 57, കെജി ഹള്ളി നിവാസിയായ സുഹൈൽ ഖാൻ 22 എന്നിവരാണ് രക്തചന്ദനം കടത്തുന്നതിനിടയിൽ പോലീസ് പിടിയിലായത്.

ശനിയാഴ്ച അർദ്ധരാത്രിയോടടുത്ത് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടാൻ ആയതെന്ന് നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്തർകുമാർ മീണ അറിയിച്ചു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

2017 ൽ ഒരാളെ തട്ടികൊണ്ടുപോയി ഗൗരിബിദ നൂരിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിക്കപ്പെട്ട സുഹൈൽ ഖാൻ എന്നാണ് അറിയുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നിന്ന് മറ്റൊരു വാഹനത്തിൽ കൊണ്ടുവന്ന രക്തചന്ദനം കർണാടക അതിർത്തിയിൽ വച്ച് ഇവരുടെ വാഹനത്തിലേക്ക് മാറ്റി ബാംഗ്ലൂർക്ക് കൊണ്ടുവരുന്ന വഴിക്കാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts