മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളി യുവാവിന്റെ കൂട്ടാളികളെ തേടി നാർകോട്ടിക്സ് സെൽ

ബെംഗളൂരു: വിദേശത്തുനിന്ന് മയക്കുമരുന്ന് ഓൺലൈനിൽ വാങ്ങിയ സംഭവത്തിൽ പിടിയിലായ കെ. റഹ്‌മാനെ അന്വേഷണസംഘം ചോദ്യംചെയ്തുവരുകയാണ്.

മലയാളിയായ ഇയാൾ മുമ്പ് നടത്തിയ ഇടപാടുകളും അന്വേഷണപരിധിയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ബെംഗളൂരു നാർകോട്ടിക്സ് സെൽ.

നഗരത്തിലെ ചില കോളേജ് വിദ്യാർഥികൾക്കും വിവിധ ഡാൻസ് പാർട്ടികൾക്കും ഇയാൾ എം.ഡി.എം.എ.യെന്ന മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം.

ജർമനിയിൽനിന്ന് കഴിഞ്ഞ ജൂലായിലാണ് ഇയാൾ മയക്കുമരുന്നായ എം.ഡി.എം.എ. ഓർഡർ ചെയ്തത്. ബിറ്റ് കോയിനുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്.

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വ്യാജവിലാസത്തിലുള്ള കവർ എത്തുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് എം.ഡി.എം.എ. ആണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്നു നടന്ന പരിശോധനയിൽ ഇത് ഓർഡർ ചെയ്തത് റഹ്‌മാനാണെന്ന് തിരിച്ചറിയുകയായിരുന്നു. 750-ഓളം എം.ഡി.എം.എ. ഗുളികകളാണ് കവറിലുണ്ടായിരുന്നത്.

കോളേജുകളിലും ഡാൻസ് പാർട്ടികളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യാൻ സ്ഥിരം വിതരണക്കാരിൽനിന്നുള്ള സഹായവും ഇയാൾക്ക് ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഇയാൾ ഓർഡർചെയ്ത മയക്കുമരുന്ന്. 20 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ നാർകോട്ടിക്സ് സെൽ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
[masterslider id="10"]

Related posts