കർണാടകയിൽ വെള്ളപ്പൊക്കത്തിൽ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 1300 ജീവനുകൾ

ബെംഗളൂരു: വെള്ളപ്പൊക്കത്തിൽ സാരമായ നഷ്ടമാണ് കർണാടകയിൽ ഈ വർഷവും ഇത് വരെ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1000 കോടിയുടെ നഷ്ട്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

കൂടുതൽ മരണങ്ങളും നാശ നഷ്ടങ്ങളും ഒഴിവാക്കുവാൻ ആണ് അധികാരികൾ ഇപ്പോൾ ശ്രമിക്കുന്നത്. 

ഞായറാഴ്ച കാലത്ത് വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ജില്ലകളിൽ ആയി 515 കുടുംബങ്ങളിലായി 1985 ഇൽ അധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട് എന്നും ഈ കണക്കുകൾ വരും ദിവസങ്ങളിൽ കൂടും എന്നും കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ ഡയറക്ടർ ജി എസ്‌ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു. 

മിനിസ്റ്ററി ഓഫ് ഹോം അഫൈഴ്സ് ന്റെ കണക്കുകൾ പ്രകാരം 2010 മുതൽ 2019 വരെയുള്ള കാലയളവിൽ കർണാടകയിൽ 1300 ഇൽ അധികം പേരാണ് വെള്ളപൊക്കത്തിൽ മരണപ്പെട്ടത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us