വെല്ലുവിളി ഉയർത്തി കോവിഡ് ആശുപത്രികളിലെ മാലിന്യം; സംസ്കരണം ചെലവേറിയത്

ബെം​ഗളുരു; കോവിഡ് ആശുപത്രികളിലെ മാലിന്യം ന​ഗരത്തിന് തലവേദനയാകുന്നു, കോവിഡ് ആശുപത്രികളിൽ നിന്നുള്ള മാലിന്യസംസ്കരണം നഗരത്തിന് പുതിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്.

ബെം​ഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്നുമാത്രം മാസം 300 കിലോയോളം ആശുപത്രി മാലിന്യമാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നഗരത്തിലെ മറ്റ് ആശുപത്രികളിലും സമാനമാണ് സ്ഥിതി. അതീവ ജാഗ്രതയോടെവേണം ഇത്തരം മാലിന്യത്തിന്റെ സംസ്കരണമെന്നതിനാൽ പ്രത്യേക സംവിധാനങ്ങളാണ് ഇതിന് വേണ്ടത്. ഇതോടെ മാലിന്യസംസ്കരണത്തന്റെ ചിലവ് കുത്തനെ കൂടും.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഉപയോ​ഗിക്കേണ്ടി വരുന്ന പി.പി.ഇ. കിറ്റുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിൽ വലിയൊരു ഭാഗവും. ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും കോവിഡ് രോഗിയെ പ്രവേശിപ്പിച്ച മുറികളിൽ പോകുമ്പോൾ ഒരോ തവണയും പുതിയ പി.പി.ഇ. കിറ്റുകളാണ് ധരിക്കേണ്ടത്. ഈയിനത്തിൽ തന്നെ വലിയ അളവിലുള്ള മാലിന്യമാണ് കുമിഞ്ഞുകൂടുന്നത്. വൈറസ് പരക്കാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുപയോഗിച്ചാണ് ഇവയുടെ സംസ്കരണം നിലവിൽ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts