പിതാവ് മരിച്ചു എന്ന് കള്ളം പറഞ്ഞ് അതിർത്തി കടക്കാൻ ശ്രമിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് സംഭവിച്ചത്.

ബെംഗളൂരു : സാമൂഹിക അകലം പാലിക്കാ ആഹ്വാനവുമായി അധികാരികൾ കഷ്ടപ്പെടുകയും ലോക്ക് ഡൗൺ വരെ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ചിലർക്ക് ഇതെല്ലാം തമാശയാണ്.

തൻ്റെ പിതാവ് മരിച്ചു പോയി എന്ന് കള്ളം പറഞ്ഞ് ആന്ധ്രയിൽ നിന്ന് നഗരത്തിലേക്ക് വരാൻ ശ്രമിച്ച് യുവാവിന് സംഭവിച്ചത് എന്താണ് എന്ന് നോക്കൂ..

കെട്ടിട നിർമാണ തൊഴിലാളിയായ 26കാരൻ ഈ മാസം ഏഴിനാണ് ആന്ധ്രയിലെ ഹിന്ദ്പൂരിൽ നിന്നു പുറപ്പെട്ടത്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസിനോട്. അർബുദത്തതുടർന്നു പിതാവ് മരിച്ചെന്ന് പറഞ്ഞു.

ബെംഗളൂരുവിലെത്തിയ ശേഷം പിതാവിനെ പ്രമേഹ പരിശാധനയ്ക്കായി ആശുപ്രതിയിൽ എത്തിച്ചപ്പോൾ യുവാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തുടർന്നു സാംപിളുകൾ പരിശാധനയ്ക്ക് അയച്ചു. ചൊവ്വാഴ്ച ചിയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടതിനാലാണ്
യുവാവിന്റെ പിതാവിനെയും
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇയാൾ വസിക്കുന്ന ഹളഗെവദരഹള്ളിയിൽ നിരീക്ഷണം
ഊർജിതമാക്കിയ ആരോഗ്യവകുപ്പ്, യുവാവിന്റെ പിതാവിനെയും
ആശുപ്രതിയിൽ ക്വാറന്റിനിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts