ബി.എം.ടി.സി ബസുകൾക്ക് മാത്രമായുള്ള നഗരത്തിലെ ആദ്യത്തെ പാത പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു : ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ആയി ബംഗളൂരുവിൽ ആദ്യമായി ഏർപ്പെടുത്തിയ പ്രത്യേക പാത പരീക്ഷണ ഓട്ടം ഇന്നുമുതൽ ആരംഭിച്ചു.

ഔട്ടർ റിങ് റോഡിൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ റോഡിൽ 3.5 മീറ്റർ ആണ് ബസുകൾക്ക് മാത്രമായി തൂണുകൾ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നത്.

സർവീസ് നടത്തുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ  മനസ്സിലാക്കി പരിഹരിക്കുകയാണ് പത്ത് ദിവസത്തെ പരീക്ഷണ സർവീസിനെ ലക്ഷ്യം.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

നവംബർ ഒന്നിനാണ് പ്രത്യേക പാതയിൽ പൂർണതോതിൽ ബസ് സർവീസ് ആരംഭിക്കുക.

ബസ്സുകളുടെ മെല്ലെപ്പോക്ക് പരിഹാരം ആകുമെന്ന് പ്രതീക്ഷയ്ക്ക് ഒപ്പം ബസ് ലൈനിലെ സർവീസുകൾ സംബന്ധിച്ച ആശങ്കകൾ ഉയർന്നിട്ടുണ്ട്.

റോഡിലെ ഒട്ടേറെ ജംഗ്ഷനുകളിലും ബസ് ലൈൻ കടന്നു പോകുന്നതിനാൽ ഇവിടുത്തെ ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാന ആശങ്ക.

നടപ്പാതകൾ പോലും കയേറുന്ന ബൈക്ക് യാത്രികർ ബസ് പാതയിൽകയറാനുള്ള സാധ്യതയും കൂടുതലാണ്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

തൂണുകൾക്ക് ഇടയിലൂടെ ബൈക്ക് ബസ് ലൈനിൽ നുഴഞ്ഞുകയറുന്നത് അപകടങ്ങൾക്കും വഴിവെച്ചേക്കാം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബി എം ടി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts