ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി; കയ്യോടെ പിടികൂടി ഭീകരവിരുദ്ധസേന!!

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വധഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശമയച്ച യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന പിടികൂടി. അസമിലെ മോറിഗാവിൽനിന്ന് അറസ്റ്റുചെയ്ത ബ്രജ മോഹൻദാസിനെ (20) മുംബൈയിലെ കോടതി ഓഗസ്റ്റ് 26 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന് കാണിച്ചുള്ള ഇ-മെയിൽ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഔദ്യോഗികവിലാസത്തിലാണ് ആദ്യം ലഭിച്ചത്. ഓഗസ്റ്റ് 16-ന് ഇ-മെയിൽ കിട്ടിയ ഉടൻ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കൈമാറി.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

സമാന സന്ദേശം ലഭിച്ചതായി ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ഞായറാഴ്ച സ്ഥിരീകരിച്ചു. ക്രിക്കറ്റ് താരങ്ങൾക്ക് ഭീഷണിയുള്ള വിവരം ബി.സി.സി.ഐ. ആഭ്യന്തരമന്ത്രാലയത്തെയും വെസ്റ്റ് ഇൻഡീസിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചു. ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്ര ഡി.ജി.പി.യെ വിവരം ധരിപ്പിച്ചു. ഡി.ജി.പി. അന്വേഷണച്ചുമതല ഭീകരവിരുദ്ധസേനയ്ക്കു കൈമാറി.

ഇ-മെയിലിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിലാണ് അസമിലെ മോറിഗാവ് ജില്ലയിലെ ശാന്തിപുർ നിവാസിയായ ദാസ് പിടിയിലായത്. മോറിഗാവിലെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷമാണ് ദാസിനെ മുംബൈയിൽ മസ്ഗാവിലെ കോടതിയിൽ ഹാജരാക്കിയത്. ബിരുദവിദ്യാർഥിയായ ദാസ് സ്വന്തം മൊബൈൽഫോണിൽനിന്നാണ് മെയിൽ അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

പാകിസ്താനുപുറമേ മറ്റുരാജ്യങ്ങളിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡുകൾക്കും സന്ദേശം അയച്ചിട്ടുണ്ട്. ഇതിനയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഭീകരവിരുദ്ധസേനയുടെ അഡീഷണൽ ഡി.ജി.പി. ദേവൻ ഭാർതി പറഞ്ഞു. സന്ദേശത്തിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts