ഇവരുടെ ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു!!!

പ്രണയം നിരസിച്ച കാരണത്താല്‍ ഒരു മാസത്തിനിടെ കേരളത്തില്‍ അഗ്നിക്കിരയായത് രണ്ടു പെണ്‍കുട്ടികള്‍!! മാര്‍ച്ച് 12നാണ് റാന്നി അയിരൂര്‍ സ്വദേശിനിയായ കവിത തിരുവല്ലയില്‍ കത്തിയമര്‍ന്നത്. ഇപ്പോഴിതാ, തൃശ്ശൂർ ചിയ്യാരം സ്വദേശി നീതുവും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു.

19കാരിയായ കവിതയുടെയും 22കാരിയായ നീതുവിന്‍റെയും ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു. പ്രണയം നിരസിച്ചതിനാണ് ഇരുവരെയും സുഹൃത്തുക്കളായ യുവാക്കള്‍ ചുട്ടെരിച്ചത്. പട്ടാപകല്‍ നടുറോഡിൽ വച്ചാണ് കവിതയെ അജിൻ റെജി മാത്യു അഗ്നിക്കിരയായത്. രാവിലെ ഏഴ് മണിയ്ക്ക് വീടാക്രമിച്ചാണ് നിതീഷ് നീതുവിന്‍റെ ജീവന്‍ കവര്‍ന്നത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇരു സംഭവങ്ങളിലും സംസാരിച്ച് നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ശേഷം, കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ബിടെക് വിദ്യാര്‍ഥിനിയായ നീതുവിന്‍റെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്തു. മുത്തശ്ശിയോടും അമ്മാവനോടുമൊപ്പമാണ് നീതു താമസിച്ചിരുന്നത്.

ഇരു സംഭവങ്ങളിലും വില്ലനായി വന്നത് പ്രണയമാണ്. തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന സ്വാര്‍ഥ ചിന്തയാണ് ഇതിനൊക്കെ പിന്നില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts