ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിക്കിടെ ഇന്ദിരാ കാന്റീൻ സന്ദർശിച്ച് ഉപമുഖ്യമന്ത്രി

ബെംഗളൂരു: ഇന്ദിരാ കാന്റീൻ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇന്ദിരാ കാന്റീൻ സന്ദർശിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കരാറുകാർക്ക് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി അറിയിച്ചു.

നേരത്തേ ഇന്ദിരാകാന്റീനുകൾക്കെതിരേ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി. കൗൺസിലറായ ഉമേഷ് ഷെട്ടി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാന്റീൻ ഭക്ഷണം ലാബുകളിൽ പരിശോധിച്ചപ്പോൾ വിഷാംശം കണ്ടെത്തിയതായാണ് ഉമേഷ് ഷെട്ടി ആരോപിച്ചത്. ഇതോടെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ കോണിൽനിന്നും ഉയർന്നത്.

  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ

ആരോപണം വ്യാജമാണെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. ഭക്ഷണം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഷെട്ടിയുടെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ ഇയാൾക്കെതിരേ നടപടിയെടുക്കുമെന്നും മേയർ ഗംഗാംബികെ മല്ലികാർജുനും പറഞ്ഞു. കോർപ്പറേഷൻ നിയമിച്ച മാർഷൽമാരാണ് ഇന്ദിരാകാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമേ ഭക്ഷണം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള അനുമതിയുള്ളു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts

Click Here to Follow Us