ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി ചാര്‍ട്ട് തയ്യാറായാലും അറിയാം!

ന്യൂഡൽഹി: ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായാലും അറിയാം. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ ചര്‍ട്ട് തയ്യാറായാലും ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും.

നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി ടിടിഇയുടെ പുറകെ ഓടുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിനു മാറ്റം വരുത്തിയാണ്  ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം രംഗത്തിറക്കുന്നത്. വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

കൂടാതെ തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ടാ ചാര്‍ട്ടും തയ്യാറാക്കും. ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവയാണ് രണ്ടാം ചാര്‍ട്ടിലുണ്ടാകുക. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും കാണുന്ന ഒഴിവുള്ള സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകും. നേരത്തേ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുവിവരം  റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പല ട്രെയിനുകളിലും ഈ സംവിധാനം മുന്‍പ് തന്നെ നിലവില്‍ വന്നിട്ടുണ്ട് ഐ ആര്‍ സി ടി സി വെബ്സൈറ്റ് വഴി കറന്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സംവിധാനവും മുന്‍പ് തന്നെ തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts