ഇത് ബെംഗളൂരു മലയാളികളുടെ നിലനിൽപ്പിനായുള്ള ജീവന്മരണപ്പോരാട്ടം;കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുടെ അഭിപ്രായം തേടാനുള്ള കെകെടിഎഫിന് യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്; എല്ലാവരും പങ്കെടുക്കുക.

ബെംഗളൂരു :നഗരത്തിലെ  മലയാളികൾക്ക് എതിരെയുള്ള റെയിൽവേയുടെ അവഗണന ഒരു തുടർക്കഥയാണ് അതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ എക്സ്പ്രസ് സ്റ്റേഷൻ മാറ്റം.

കഴിഞ്ഞ 20 വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന 16527/28 നമ്പർ തീവണ്ടി കഴിഞ്ഞ ആഴ്ച മുതൽ ഒരു സൗകര്യവുമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റുകയായിരുന്നു.പ്ലാറ്റ് ഫോം ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഈ തീവണ്ടിയെ ഒഴിവാക്കിയപ്പോൾ ശിവമൊഗ്ഗ ശതാബ്ദി എക്സ്പ്രസ് അവിടെ സ്ഥലം പിടിച്ചു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയിൽ ഒട്ടുമിക്ക ദിവസങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഈ തീവണ്ടിയാത്ര തുടങ്ങുന്നത് അത് ചെറുതൊന്നുമല്ലാത്ത ബുദ്ധിമുട്ടാണ് മലയാളി യാത്രക്കാർക്ക് ഉണ്ടാക്കുന്നത്ത്.മുൻപ് കൃത്യസമയം പാലിച്ചിരുന്ന ഒരു തീവണ്ടിയാണ് ഇത്.

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതങ്ങൾ റെയിൽവേയുടെ മുന്നിലെത്തിച്ചിട്ടും അവർ നിസംഗത തുടരുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളി യാത്രക്കാർക്ക്നീതി ആവശ്യപ്പെട്ടുകൊണ്ട് കേരള കർണാടക ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ് ) പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.ഇതിനായി എല്ലാ സംഘടനകളുടെയും അഭിപ്രായം ആരായാൻ ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷാദ്രി പുരം എൻ എസ് എസ് ഹാളിൽ യോഗം ചേരുന്നു. ഈ യോഗത്തിൽ എല്ലാ മലയാളി സംഘടനാ പ്രവർത്തകരും പങ്കെടുക്കണം.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

സിറ്റി റെയിൽവേ സ്‌റ്റേഷനിൽ ധർണയും നിരാഹാര സത്യാഗ്രഹമടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്താനാണ് ആലോചന, യോഗത്തിൽ തീയതി നിശ്ചയിക്കും. ബന്ധപ്പെടാം ജനറൽ കൺവീനർ : 080-28371595,9980019999

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts