നഗരത്തിൽ ഇരുചക്രവാഹന മോഷണം പെരുകുന്നു; ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം.

ബെംഗളൂരു: പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ കവരുന്നതിനു പിന്നിൽ യുവാക്കളുടെ സംഘങ്ങൾ. പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നു ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായി. ബൈക്ക് ഉടമകൾ ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി.

ഒരാഴ്ച മുൻപ് ഗരുഡ മാളിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും സിനിമ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിരുന്നു. ബാംഗ്ലൂർ ടർഫ് ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. പോലീസിന് പരാതി നൽകാൻ എത്തിയയാളുടെ ബൈക്ക് ഹൈഗ്രൗണ്ട് ട്രാഫിക് പൊലീസ് ആസ്ഥാനത്തു നിന്നു മോഷണം പോയതും ഈയിടെയാണ്.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ഏറെയും 35 വയസിന് താഴെയുള്ളവരാണ് ബൈക്ക് മോഷണ കേസുകളിൽ കുടുങ്ങുന്നത്. 36 ബൈക്ക് മോഷ്ടാക്കളെയാണ് കഴിഞ്ഞ 3 മാസത്തിനിടയിൽ മാത്രം നഗരപരിധിയിൽ പിടികൂടിയത്. ഇവർക്കിടയിൽ വില കൂടിയ സൂപ്പർബൈക്കുകൾ മാത്രം മോഷ്ടിക്കുന്നവരും ഉണ്ട്.

ലോക്ക് തകർത്ത് ഇലക്ട്രിക് വയറുകൾ കൂട്ടിമുട്ടിച്ച് ചാർജ് ചെയ്താണ് ഇവർ നിമിഷ നേരം കൊണ്ടു വാഹനങ്ങളുമായി മുങ്ങുന്നത്. ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉണ്ടാക്കി മോഷ്ടിക്കുന്നവരും കുറവല്ല. വാഹനം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനുമാണ് ഇവരിലേറെയും ബൈക്ക് മോഷണത്തിനായി ഇറങ്ങുന്നത്.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts