മൈസൂരു വഴി കേരളത്തിലേക്കുള്ള യാത്ര പേടി സ്വപ്നമായി മാറുന്നു;ചന്നപട്ടണക്കടുത്തു വച്ച് ബൈക്ക് കുറുകെയിട്ട് കേരള ആർടിസി ഡ്രൈവറെ അക്രമിക്കാൻ ശ്രമം;വീഡിയോ കാണാം.

ബെംഗളൂരു : മൈസൂരു വഴി കേരളത്തിലേക്കുള്ള വാർത്ത കൂടുതൽ അപകടം പിടിച്ചതായി മാറുന്നതായാണ് പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.പൊതുഗതാഗത സംവിധാനമായ ബസുകൾക്ക് എതിരെ വരെ ഇവിടങ്ങളിൽ അക്രമണമുണ്ടാകുന്നു.

കുറച്ച് മാസങ്ങൾക്ക് മുന്പാണ് വടിവാൾ കാണിച്ച് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭയപ്പെടുത്തി ബസ് പൂർണമായും കൊള്ളയടിച്ചത്.

ഒരു സ്വകാര്യ ബസ് കുറച്ച് കാലം മുന്പ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ അടക്കം ഗോഡൗണിൽ അടച്ചിട്ടതും നമ്മൾ ആരും മറന്നു കാണില്ല.

കേരള ആർടിസി ഡ്രൈവറുടെ തലക്ക്ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

  ഭിക്ഷാടനം ആണോ ലാഭം? സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകൻറെ സഞ്ചിയിൽ നിന്ന് കണ്ടെത്തുത്ത രൂപയുടെ കണക്ക് ഞെട്ടിക്കുന്നത്

രണ്ട് ദിവസം മുൻപെ നടന്നതാണ് ഈ സംഭവം, നഗരത്തിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു കെഎസ് ആർടിസി ബസ്.ചന്നപട്ടണക്ക് ശേഷം വിജനമായ സ്ഥലത്ത് വച്ച് നമ്പർ ഇല്ലാത്ത ബൈക്കുമായി ഒരാൾ കൈ കാണിച്ചു കൂടെ മറ്റൊരു ബൈക്കും ഒമ്നി വാനും ഉണ്ടായിരുന്നു പന്തികേട് തോന്നിയ ഡ്രൈവർ നിർത്താതെ മുന്നോട്ട് പോയി.

http://h4k.d79.myftpupload.com/archives/26458

ബൈക്കുമായി അയാൾ പിൻതുടർന്ന് വരികയും ബസിന് കുറുകെ ഇട്ടു.ബസിന്റെ വാതിൽ തുറക്കാൻ ഡ്രൈവർ തയ്യാറായില്ല. പോലീസ് വന്നതോടുകൂടി ബസ് ബൈക്കിനെ ഇടിച്ചു എന്നാണ് അക്രമി അറിയിച്ചത്. അത് പ്രകാരം ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടു.

  സ്കൂട്ടി പാലത്തിലിടിച്ചു; ദമ്പതികളും മകളും മരിച്ചു, മകന് ഗുരുതരമായി പരിക്കേ്

കുറെ ആളുകളുടെ യാത്ര മുടങ്ങും എന്നതിനാൽ പോലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പരാതി നൽകാതെ ബസ് യാത്ര തുടർന്നു.സംഭവത്തിന്റെ വീഡിയോ താഴെ കാണാം.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇവനെ സൂക്ഷിച്ചോളൂ; ഗതാഗത നിയമലംഘനങ്ങൾ തടയാൻ AI ഹെൽമെറ്റ് നിർമ്മിച്ച് നഗരത്തിലെ എഞ്ചിനീയർ; വിവരങ്ങൾ നേരെ പൊലീസിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us