വി.കെ.ശശികല ഇനി ബംഗളൂരു സര്‍വകലാശാലയിലെ അച്ചടക്കമുള്ള വിദ്യാര്‍ഥിനി.

ബംഗളൂരു: എഐഎഡിഎംകെ പുറത്താക്കിയ നേതാവ് വി.കെ. ശശികലയും അനന്തരവള്‍ ഇളവരശിയും ഇനി മുതല്‍ ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ഇരുവരും സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

ഇളവരശി ശനിയാഴ്ച പരോളില്‍ പോകുന്നതിനാല്‍ ഇന്നലെ സര്‍വകലാശാല അധികൃതര്‍  ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കന്ന‍ഡ ഭാഷയിലെ സര്‍ട്ടിഫിക്കേറ്റ് കോഴ്സിനാണ് രണ്ടു പേരും ചേര്‍ന്നിരിക്കുന്നത്. ശശികലയുടെ നിര്‍ബന്ധപ്രകാരമാണ് അനന്തരവളും വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേരാന്‍ തീരുമാനിച്ചത്.

ഇരുവരുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴ്സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ബി.സി. മയിലാരപ്പ പറഞ്ഞു. ഇവര്‍ക്കുള്ള പഠന സാമഗ്രികൾ ഉടന്‍ ജയിലിലെത്തിക്കും.

കൂടാതെ, ക്ലാസുകള്‍ ജയിലിലെത്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us