ചരിത്രപരമായ നീക്കവുമായി കുമാരസ്വാമി;എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാന്‍ കഴിയൂ;അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.

ബെംഗളൂരു : എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാവൂ എന്നും സ്വകാര്യ ആശുപത്രികളിലെ ചികിൽസച്ചെലവ് വഹിക്കില്ലെന്നും സർക്കാർ. മുൻ സാമാജികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇതു ബാധകമാണ്. അതേസമയം അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം അനുസരിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ ചെലവു വഹിക്കുന്ന കാര്യവും പരിഗണിക്കും. ഇതുവരെ സാമാജികരും കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രികളിലാണു ചികിൽസയും സ്ഥിരം ആരോഗ്യ പരിശോധനയും നടത്തിയിരുന്നത്.

  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

ഇതുവഴി ഖജനാവിനു കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇതു നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ വിജ്ഞാപനം ഇറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us