കര്‍ണാടക ടൂറിസ്റ്റ് വകുപ്പിന്റെ ആ പരീക്ഷണം വമ്പന്‍ പരാജയം;”സുവര്‍ണരഥം”40 കോടി രൂപ നഷ്ട്ടത്തില്‍.

ബെംഗളൂരു : പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റ്’ കർണാടക സർക്കാരിനു വരുത്തിയതു 40 കോടി രൂപയുടെ നഷ്ടം. 2008ൽ ട്രെയിൻ പുറത്തിറക്കിയ ശേഷം പ്രതിവർഷം നാലു കോടി രൂപ വീതം നഷ്ടം ഉണ്ടാകുന്നതായി ടൂറിസം മന്ത്രി സാ.രാ.മഹേഷ് പറഞ്ഞു.

ഉൾഭാഗം മോടി പിടിപ്പിക്കാൻ മൈസൂരുവിലെ റെയിൽവേ വർക്ക്‌ഷോപ്പിലേക്കു മാറ്റിയതിനാൽ നിലവിൽ ഗോൾഡൻ ചാരിയറ്റിന്റെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ട്രെയിൻ ലാഭകരമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

കർണാടക ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് സർ‌വീസ് നടത്തുന്ന ഗോൾഡൻ ചാരിയറ്റിൽ ആധുനിക സൗകര്യങ്ങളുള്ള 44 കാബിനുകളാണുള്ളത്. 88 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിൽ റസ്റ്ററന്റ്, ബാർ, കോൺഫറൻസ് ഹാൾ, സ്പാ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

മൈസൂരു, കബിനി, ബേലൂർ, ഹാലെബീഡ്, ഹംപി, ബാദാമി, ഐഹോളെ എന്നിവയ്ക്കു പുറമെ ഗോവ, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts