ലോകകപ്പ് ഫുട്ബോളിൽ സ്വപ്നതുല്ല്യമായ കുതിപ്പ് നടത്തിക്കൊണ്ടിരുന്ന റഷ്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി (3-0).

സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരായ റഷ്യക്കെതിരേ ഉറുഗ്വേയ്ക്കു തകര്‍പ്പന്‍ ജയം. നേരത്തേ തന്നെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ടിലെത്തിയതിനാല്‍ മല്‍സരഫലം അപ്രസക്തമായിരുന്നു. ഗ്രൂപ്പ് എ ജേതാക്കളെ തീരുമാനിക്കാനാണ് ഉറുഗ്വേയും റഷ്യയും കൊമ്പുകോര്‍ത്തത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉറുഗ്വേ റഷ്യയുടെ കഥ കഴിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിയ റഷ്യക്ക് പക്ഷെ ഉറുഗ്വേയ്‌ക്കെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവരിൽ ആരെങ്കിലുമാവും പ്രക്വാർട്ടറിൽ ഇവരുടെ എതിരാളികൾ. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലൂയിസ് സുവാരസും 90-ാം മിനിറ്റില്‍ എഡിൻസൺ കവാനിയുമാണ് യുറഗ്വായുടെ സ്കോററർമാർ. ഒരു ഗോൾ 23-ാം മിനിറ്റില്‍ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സംഭാവനയാണ്, സെൽഫ് ഗോളിന്റെ രൂപത്തിൽ. മുപ്പത്തിയാറാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ട് ഇഗോർ സ്മോൾനിക്കോവ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് റഷ്യ കളിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
[masterslider id="10"]

Related posts

Click Here to Follow Us