മുട്ടത്തോട് വെറുതെ കളയേണ്ട;വലിയ വില കൊടുക്കേണ്ടി വരും;കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം.

ബെംഗളൂരു : കോഴിമുട്ടയുടെ തോട് വെറുതെകളയാൻ ഇനി ഒന്ന് ആലോചിക്കണം. കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം.

മുട്ടത്തോട് സംസ്കരിച്ചു പൊടിച്ച് ഗോതമ്പുപൊടി, റാഗിപ്പൊടി എന്നിവയ്ക്കൊപ്പം ചേർത്തു കഴിക്കാൻ ഉത്തമമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഒരു തോടിൽനിന്ന് 700 മുതൽ 800 മില്ലിഗ്രാം വരെ കാൽസ്യം ലഭിക്കും. മുട്ട ഉൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 90% മുട്ടത്തോടും പാഴാക്കി കളയുകയാണ്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഒരു മുട്ടത്തോടിന് 50 പൈസ കണക്കാക്കിയാൽ പ്രതിവർഷം 1375 കോടി രൂപയുടെ തോടാണ് പാഴാക്കുന്നത്. സർവകലാശാലയുടെ ധാന്യഗവേഷണ വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് എച്ച്.ബി. ശിവലീലയുടെ നേതൃത്വത്തിലായിരുന്ന‌ു ഗവേഷണം. ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന് സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts