ഫിഫാ വേള്‍ഡ്കപ്പ് 2026: വേദിയായി മൂന്ന്‍ രാജ്യങ്ങള്‍

2026ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും കോൺകാഫ് മേഖലയിൽ നിന്ന് അമേരിക്കയും മെക്സിക്കോയും കാനഡയും ഒരുമിച്ച് സമര്‍പ്പിച്ച ബിഡില്‍ കോൺകാഫ് മേഖല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്നുചേര്‍ന്ന ഫിഫയുടെ 68മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപിച്ചത്. ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പാവും 2026ലെ ലോകകപ്പ്.

  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

2018ല്‍ റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും അരങ്ങേറുന്നതിനാല്‍ യൂറോപ്പിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള രാജ്യങ്ങൾക്ക് 2026ലെ വേദിക്കായി ബിഡ് ചെയ്യാൻ പറ്റില്ല. ഇതോടെ കോൺകാഫ് മേഖല ലോകകപ്പിന് വേദിയാകുന്നത്‌ ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ ആദ്യമായിട്ടാവും ഒരു ലോകകപ്പ് മൂന്ന് രാജ്യങ്ങളിൽ വെച്ച് നടത്തപ്പെടുക. നേരത്തെ കൊറിയയും ജപ്പാനും സംയുക്തമായി ലോകകപ്പ് നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
[masterslider id="10"]

Related posts

Click Here to Follow Us