വനിതയെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവര്‍ന്നതായി പരാതി.

ബെംഗളൂരു : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വനിതയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് പരാതി. ഹൊസൂർ റോഡിൽ തമിഴ്നാട് അതിർത്തിയിൽ കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ വഴിയാത്രക്കാരാണ് രക്ഷിച്ചത്. ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവർച്ച ചെയ്തതായി ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന താൻ വൈകിട്ട് അ‍ഞ്ചിനു നാഗർഭാവിയിലെ ഓഫിസിൽനിന്നു വീട്ടിലേക്കു പോകാൻ കാറിൽ കയറവെയാണ് മൂന്നുപേർ ചേർന്നു തട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ നിർദേശമനുസരിച്ചു വാഹനമോടിച്ചു. ഹൊസൂർ റോഡിൽ എത്തിയപ്പോൾ വാഹനം നിർത്തിച്ച ഇവർ പണവും ആഭരണങ്ങളും തട്ടിയെടുത്തശേഷം കടന്നുകളഞ്ഞുവെന്നും പരാതിയിലുണ്ട്. തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയ്ക്കു വിവിധ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts