ബിഷപ്പിനെതിരായ പോക്സോ കേസ്: നടപടിക്രമങ്ങൾ റദ്ദാക്കി കോടതി

ബെംഗളൂരു: സിഎസ്ഐ കർണാടക മധ്യ മഹാ ഇടവക ബിഷപ് പി.കെ.സാമുവലിന് എതിരെയുള്ള പോക്സോ കേസ് നടപടിക്രമങ്ങൾ ഹൈക്കോടതി റദ്ദാക്കി. നഗരത്തിലെ ഒരു സ്കൂളിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബിഷപിനും മറ്റു 4 പേർക്കുമെതിരെ 2015ൽ കബൺ പാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിഷപിനെതിരെ വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

പരാതിക്കാരിയുടെ മൊഴിയിൽ ബിഷപ്പിനു നേരിട്ടു പങ്കില്ലെന്ന പരാമർശം പരിഗണനയിലെടുത്ത് ഇദ്ദേഹത്തെ ഒഴിവാക്കിയാണ് 2016ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം കേസ് പരിഗണിച്ച സെഷൻസ് കോടതി, ബിഷപ്പിനും സമൻസ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം മുഖവിലയ്ക്കെടുക്കാതെയുള്ള കീഴ്ക്കോടതിയുടെ നടപടിയെയും ഹൈക്കോടതി വിമർശിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
[masterslider id="10"]

Related posts