സമ്മിശ്ര ഫലങ്ങള്‍ നല്‍കി പ്രധാന എക്സിറ്റ് പോളുകള്‍;അവകാശവാദമുന്നയിച്ചു കൊണ്ട് ഇരുവിഭാഗവും;

ബംഗളുരു: രാജ്യം ഉറ്റുനോക്കുന്നകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോടടുത്ത് പോളിംഗ് നടന്നതായാണ് സൂചന.  തീരമേഖലയിലും മൈസൂർ കർണാടകയിലുമാണ്  ഏറ്റവും കൂടുതൽ പോളിംഗ് . പോളിംഗ് കണക്കുകൾ വച്ച് കോൺഗ്രസും ബിജെപിയും വിജയത്തെക്കുറിച്ച് അവകാശവാദം തുടങ്ങി.

 കര്‍ണാടക തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. ജെഡിഎസ് നിര്‍ണ്ണായക ശക്തിയാകുമെന്ന് ടൈംസ് നൗ. ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലം. ഇന്ത്യ ടുഡേ സര്‍വ്വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.

കോണ്‍ഗ്രസ് 90-103, ബിജെപി 80-92, ജെഡിഎസിന് 31-39 വരെ മറ്റുള്ളവയ്ക്ക് നാലും സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വ്വെ ഫലങ്ങള്‍. സിഎന്‍എന്‍ ഐബിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിജെപിയ്ക്കാണ് മുന്‍തൂക്കം. ബിജെപി 120 സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസിന് 80 സീറ്റ് ലഭിക്കുമെന്നും സിഎന്‍എന്‍ സര്‍വ്വേ ഫലം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us