ബിജെപിയെ ഞെട്ടിച്ച്‌ ശിവസേന; അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന പോര് മറനീക്കി പുറത്തുവരുന്നതായാണ് മഹാരാഷ്ട്രയിൽ ഇപ്പോള്‍ നടക്കുന്ന വൻ രാഷ്ട്രീയം നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റിലേക്ക് അന്തരിച്ച ബിജെപി എംപിയുടെ മകനെ തന്നെ രംഗത്തിറക്കി ശിവസേന.

ഇതോടെ പാൽഘർ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമായി.  കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്‍റെ വക്കിലെത്തിയിരിക്കുന്നത്.

അന്തരിച്ച ബിജെപി എംപി ചിന്തമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി. ചിന്തമൻ വനഗയുടെ നിര്യാണത്തെ തുടർന്നാണ് പാൽഘർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചിന്തമൻ വനഗയുടെ കുടുംബം കഴിഞ്ഞ ദിവസമാണ് ബിജെപിവിട്ട് ശിവസേനയില്‍ ചേര്‍ന്നത്. ചിന്തമൻ വനഗയുടെ ഭാര്യ ജയശ്രീ, മക്കളായ ശ്രീനിവാസ്, പ്രഫുല്ല എന്നിവരാണ് ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ശിവസേനയിൽ ചേർന്നത്.

  സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ…

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ശിവസേനയ്ക്കുവേണ്ടി ശ്രീനിവാസ വന്‍ഗ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു.

  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വനഗ കുടുംബത്തിന്‍റെ ശിവസേനാ പ്രവേശം ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ശ്രീനിവാസ വനഗ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ മാസം 28നാണ് വോട്ടെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
[masterslider id="10"]

Related posts

Click Here to Follow Us