ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉപയോഗം മൂലം ക്യാന്‍സര്‍: 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.

37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ ജേഴ്സി കോടതി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറിന്‍റെ ഉപയോഗം  ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു.

  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം

ആസ്‌ബെറ്റോസുമായി അടുത്തിടപെഴകുന്നവര്‍ക്കുണ്ടാകുന്ന ക്യാന്‍സറാണ് മെസോതെലിയോമ. സ്റ്റീഫന്‍ ലാന്‍സോ ഈ അസുഖബാധിതനാകാന്‍ കാരണം ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ പൗഡറിലുണ്ടെന്നും അത് സ്ഥിരമായി ശ്വസിച്ചത് മൂലമാണ് മെസോതെലിയോമ ബാധിതനായതെന്നുമുള്ള സ്റ്റീഫന്‍ ലാന്‍സോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
[masterslider id="10"]

Related posts

Click Here to Follow Us